ഹൈ സ്പീഡ് റെയിൽ: യാഥാർത്ഥ്യമായാൽ തൃശ്ശൂരിന് ഏറെ നേട്ടം

Written by Taniniram1

Published on:

തൃശൂർ : (THRISSUR)ഷൊർണൂർ – കൊച്ചി, തൃശൂർ – കൊച്ചി ഹൈ സ്പീഡ് (HIGH SPEED)റെയിൽ തൃശൂരിനു ഏറെ ഗുണകരമായേക്കാവുന്ന പദ്ധതിയെന്ന് മെട്രോമാൻ (E. SREEDHARAN)ഇ ശ്രീധരൻ. തൃശൂർ എൻഡിഎ സംഘടിപ്പിച്ച ലോക്സഭാ മണ്ഡലം വികസനരേഖാ ചർച്ചയിലാണ് മെട്രോമാന്റെ വാക്കുകൾ. പദ്ധതി നടപ്പിലായാൽ തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് അര മണിക്കൂർ കൊണ്ട് എത്താനാകും. തൃശൂരിൽനിന്ന് നെടുമ്പാശേരിയിലേക്ക് 20 മിനിറ്റ് മതിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പല റെയിൽ വികസന പദ്ധതികളും മുടങ്ങിക്കിടക്കുകയാണെന്ന വിമർശനവും ബിജെപി നേതാവ് കൂടിയായ ഇ ശ്രീധരൻ (E.SREEDHARAN)ഉന്നയിച്ചു.

ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ താൻ റെയിൽവേ ബോർഡ് അംഗമായിരിക്കുമ്പോൾ തുടങ്ങിയതാണ്. നിർമാണത്തിന് അനുമതിയായ ശേഷമാണ് നിർത്തിവ‌യ്ക്കേണ്ടി വന്നത്. പിന്നീട് കഴിഞ്ഞ 24 കൊല്ലമായി അത് അനങ്ങിയിട്ടില്ലെന്നും ഇ ശ്രീധരൻ വിമർശിച്ചു. പിന്നീട് ഹൈസ്പീഡ് ലൈൻ ആക്കാനുള്ള പദ്ധതിയാക്കി. റെയിൽവേ ബോർഡ് പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മരവിപ്പിച്ചു വച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലമ്പൂർ – നഞ്ചൻകോട് ലൈൻ പദ്ധതിക്കു 2016ൽ ഓഫിസ് അടക്കം സജ്ജീകരിച്ചതാണ്. തലശ്ശേരി – മൈസൂരു ലൈനിനു വേണ്ടി അന്നത്തെ എൽഡിഎഫ് സർക്കാർ അതു വേണ്ടെന്നുപറഞ്ഞ് നിർത്തിച്ച് അതും ഇതും ഇല്ലാത്ത അവസ്ഥയാക്കി. ഇപ്പോൾ നടപടി വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.

അഞ്ച് വർഷത്തിനകം എല്ലാ ലവൽ ക്രോസിങ്ങുകളും നിർത്തലാക്കണമെന്ന് റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് വർഷം
മൂന്നു കഴിഞ്ഞിട്ടും കേരളത്തിൽ ഒന്നുപോലും മാറ്റിയില്ല. പല കേന്ദ്ര സർക്കാർ പദ്ധതികളും നമ്മുടെ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്.
ഉള്ളിലേക്കു കയറ്റിവിടേണ്ട ആവശ്യമേയുള്ളൂവെന്നും ഇ ശ്രീധരൻ പറഞ്ഞു. പരിപാടിയിൽ സംസാരിച്ച ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഇ ശ്രീധരനെ (E.SREEDHARAN)തിരിച്ചുകൊണ്ടിരുത്തിയാൽ കേരളത്തിന്റെ മെട്രോ തിരുപ്പൂർ വരെ നീളുന്ന മെട്രോ റെയിലായി മാറ്റാമെന്നും തെക്കോട്ട് കായംകുളം വരെയും ആകാമെന്നാണ്പറഞ്ഞത്. ഇ ശ്രീധരൻ തുടങ്ങിവച്ച ഡൽഹി മെട്രോയ്ക്കു സംസ്ഥാനങ്ങളിലൂടെ ഓടാമെങ്കിൽ കൊച്ചി മെട്രോയ്ക്ക് തമിഴ്‌നാടു വരെയും പോയിവരാമെന്ന്പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.

Related News

Related News

Leave a Comment