ഖാർഗെ മത്സരിക്കില്ല; പകരം മരുമകൻ മത്സരിക്കും

Written by Taniniram1

Published on:

മല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡുമണി ലോക്സഭാ തിരഞ്ഞെടുപ്പിൽ കാലബുറഗി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഖാർഗെയുടെ സ്വന്തം മണ്ഡലമായാണ് കാലബുറഗി അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (MALLIKARJUN KHARHKE) ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ മുഴുകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കർണാടകയിലെ കാലബുറഗി (KALABURAGI) മണ്ഡലത്തിൽ ഖാർഗെക്ക് പകരം മരുമകൻ രാധാകൃഷ്ണ ഡൊഡ്ഡമണി മത്സരിക്കും. ഈ നിർദ്ദേശം മല്ലുകാർജുൻ ഖാർഗെ തന്നെ മുമ്പോട്ടു വെച്ചതായാണ് റിപ്പോർട്ടുകൾ. മല്ലികാർജുൻ ഖാർഗെക്കും(MALLIKARJUN KHARHKE) കോൺഗ്രസ്സിനും ഉറച്ച വേരുകളുള്ള മണ്ഡലമാണ് കാലബുറഗി. ഇവിടെ നിന്ന് ഖാർഗെ രണ്ടുവണ തുടർച്ചയായി ജയിച്ചിട്ടുണ്ട്.

1998ലും 2019ലും മാത്രമാണ്ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചിട്ടുള്ളത്. 2019ൽ ഖാർഗെക്ക് ഈ മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബിജെപിയുടെ ഉമേഷ് ജി. ജാദവിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഖാർഗെയുടെ ആദ്യത്തെ പരാജയമെന്ന നിലയിൽ ഇത് വലിയ വാർത്തയായി മാറിയിരുന്നു. 1996ൽ ജനതാദൾ സ്ഥാനാർത്ഥി ജയിച്ചതൊഴിച്ചാൽ ബാക്കിയെല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനെ (C0NGRESS)പിന്തുണച്ച മണ്ഡലമാണ് കാലബുറഗി. നിലവിലെ സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലം തിരികെ പിടിക്കാൻ കോൺഗ്രസ്സിന് സാധിച്ചേക്കും. കാലബുറഗി മണ്ഡലത്തോട് അടുത ബന്ധം ഖാർഗെക്കുണ്ട്. 1972 മുതൽ 2008 വരെ നിയമസഭയിൽ ഖാർഗെ പ്രതിനിധാനം ചെയ്തത് ഈ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഗുർമിത്‌കൽ മണ്ഡലത്തെയാണ്.

ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ കർണാടക മന്ത്രിസഭയിലുണ്ട്. ഗ്രാമീണ വികസനം, ഐടി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. കാലബുറഗി ലോക്സഭാ മണ്ഡലത്തിലെ ചിത്താപുർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം മത്സരിച്ച് ജയിച്ചത്. ഇദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം കാണിച്ചിട്ടില്ല. ഇതോടെയാണ് ഖാർഗെയുടെ മരുമകന് നറുക്ക് വീണത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നയാളാണ്. എന്നാൽ ജനങ്ങൾക്കിടയിൽ അത്ര പരിചിതനല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Related News

Related News

Leave a Comment