പാെങ്കാലയിടാൻ ഭക്തരുടെ പ്രവാഹമാണ് കാണാൻ കഴിഞ്ഞത് .ഇന്നലെ രാത്രി തന്നെ ക്ഷേത്രത്തിലേക്ക് പൊങ്കാലിടാൻ വിശ്വാസികൾ എത്തിയിരുന്നു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാവ അടുപ്പുകൾ ഒരുക്കുന്നത്.
മൂവായിരത്തിലധികം സന്നദ്ധ പ്രവർത്തകരെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിങ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.സുരക്ഷ ക്രമീകരണങ്ങൾക്ക് പോലീസ്, അഗ്നിരക്ഷ സേന, എക്സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ കളക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കി.ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ( നവംബർ 27ന്) പ്രാദേശിക അവധി കളക്ടർ പ്രഖ്യാപിച്ചിരുന്നു.