സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്

Written by Web Desk2

Published on:

കോഴിക്കോട് : സിപിഎം (CPM) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ (PV Sathyanath) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

സത്യനാഥന്‍ മനപൂര്‍വ്വം തന്നെ അവഗണിച്ചുവെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയുമെന്നുമാണ് അഭിലാഷിന്റെ മൊഴി. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റപ്പോള്‍ സംരക്ഷിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമായിട്ടുള്ളത്.

അതേസമയം പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക.

Related News

Related News

Leave a Comment